ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി. ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി.
ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളുടെ അപകട ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരന് ആവശ്യമായ രേഖകൾ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്. തമിഴ്നാട് സ്വദേശികളുടെ അഭിഭാഷകൻ നിയോഗിച്ച ഗുമസ്തനിൽനിന്നാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഗുമസ്തൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് നൽകിയ രാസവസ്തുപുരട്ടിയ പണവുമായി ഗുമസ്തൻ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽനിന്നിറങ്ങിവന്ന സജീഷ് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. പോലീസിന്റെ ഔദ്യോഗിക സീൽ പോക്കറ്റിലിട്ടാണ് സജീഷ് സ്റ്റേഷനു പുറത്തുവന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.കൈക്കൂലിക്കേസിൽ പിടിയിലായ സജീഷ്